ഒട്ടേറെ പുതുമകളോടെ സീ കേരളം അണിയിച്ചൊരുക്കുന്ന സംഗീത റിയാലിറ്റി ഷോ ‘ലെറ്റസ് റോക്ക് ആന്റ് റോള്‍’ വിദേശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും. ജനപ്രിയ അവതാരകരായ കല്ലുവും മാത്തുവും ഒരിടവേളക്ക് ശേഷം വീണ്ടുമെത്തുന്ന ഈ റിയാലിറ്റി ഷോയില്‍ മലയാളികളെ ചിരിപ്പിക്കാനായി വ്യത്യസ്ത വിദേശ താരങ്ങളെയാണ് സീ കേരളം അണിനിരത്തുന്നത്.
ഓരോ എപിസോഡിലും അതിഥിയായി എത്തുന്ന വിദേശ താരത്തെ മാത്തുവും കല്ലുവും ഒരു ഗാനമോ ഒരു പ്രശസ്ത സിനിമ സംഭാഷണമോ ഹെഡ്‌ഫോണിലൂടെ കേള്‍പ്പിക്കും. പിന്നീട് ഇത് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ അഭിനയിച്ചു കാണിക്കുക എന്നതാണ് വിദേശ താരത്തിന്റെ ടാസ്‌ക്. ചിരിക്കാന്‍ ഏറെ വക നല്‍കുന്ന റൗണ്ടാകും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഓരോ എപിസോഡിലും നാലു റൗണ്ടുകള്‍ ഉണ്ടായിരിക്കും. ഹാസ്യം കൊണ്ട് ഇതിഹാസം തീര്‍ത്ത ജഗതിയുടെ ‘ജോസഫെ… കുട്ടിക്ക് മലയാളം അറിയാം’ എന്ന പ്രശസ്ത സിനിമാ ഡയലോഗാണ് ഒരു റൗണ്ടിന്റെ പേര്. ഈ റൗണ്ടിലാണ് വിദേശ താരങ്ങള്‍ ചിരിപ്പിക്കാനെത്തുക. ഒരോ എപ്പിസോഡിലും വ്യത്യസ്ത വിദേശ താരങ്ങളായിരിക്കും അതിഥികള്‍.
ഈ മാസം ആദ്യവാരം ആരംഭിക്കുന്ന ‘ലെറ്റസ് റോക്ക് ആന്‍ഡ് റോള്‍‘ ചിരിനിമിഷങ്ങളാല്‍ സമ്പന്നമായിരിക്കും. കല്ലുവും മാത്തുവും അവര്‍ക്കൊപ്പം വിദേശ താരങ്ങളും എല്ലാ എപിസോഡിലും സ്വീകരണമുറിയിലെത്തുന്നതോടെ ഇതു വരെ കാണാത്ത വിനോദ കാഴ്ചകളാകും സീ കേരളത്തിലൂടെ മലയാളി ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുക. സീ കേരളം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ട ലെറ്റസ് റോക്ക് ആന്റ് റോള്‍ പ്രോമോ വിഡിയോയിലെ രസകരമായ കാഴ്ചകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More