സീ കേരളം

ലിബിൻ സ്കറിയ ആഗ്രഹിച്ചത് അദ്ധ്യാപകനാവാന്‍ – സരിഗമപ ഫൈനലിസ്റ്റ് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ

Libin Scaria Saregamapa

സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. തൊടുപുഴയാണ് സ്വദേശിയായ ഇദ്ദേഹം എം എഡിന് പഠിക്കുകയാണ്.

നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ കേരളം ഓഡിഷൻ വിജയിച്ചപ്പോൾ മാത്രമാണ്. പാടാൻ ഇഷ്ടമായിരുന്നു , പാട്ടിനെ അത്ര സീരിയസ് ആയി എടുത്തത് സരിഗമപയിൽ പ്രവേശനം കിട്ടിയപ്പോളായിരുന്നു.

എങ്ങിനെയാണ്‌ ഈ വിശാലമായ പ്ലാറ്റ്ഫോമില്‍ ലിബിൻ സ്കറിയ എത്തുന്നത് ?

വീട്ടിൽ ആരോടും പറയാതെയാണ് ഞാന്‍ ഓഡിഷനിൽ പങ്കെടുക്കുന്നത്. ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവരുടെ മുന്നിൽ പാടാൻ കഴിയുമെന്നതിലപ്പുറം ഞാൻ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എൻട്രി കിട്ടിയപ്പോഴാണ് ഞാൻ മനസിലാക്കിയത്  അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്.  പിന്നീട് സംഗീതത്തെ നെഞ്ചോടു ചേർത്തങ്ങു പിടിച്ചു.

സരിഗമപ വലിയൊരു വാതായനമാണ് എന്നെപോലെയുള്ളവർക്ക് നൽകുന്നത്. വലിയ ലോകത്തേക്കുള്ള ഒരു പ്രേവേശിക തന്നെയാണ് ഇത്തരം പ്ലാറ്റുഫോമുകൾ. സരിഗമപ 25 വര്‍ഷം പിന്നിടുന്ന വേളയില്‍ അതിന്റെ ആദ്യ മലയാളം പതിപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതും, ഫൈനലില്‍ എത്തപ്പെടാന്‍ ഇടയായതും വലിയ ഭാഗ്യമായി കരുതുന്നു.

ലോക്ക് ഡൌണ്‍ കാലത്തെക്കുറിച്ച് ?

“കൊറോണ വന്നില്ലാരുന്നെങ്കിൽ ഇപ്പോൾ ഫൈനൽ കഴിയുമായിരുന്നു. അതെന്തായാലും ഒരർത്ഥത്തിൽ നന്നായി. കൂട്ടുകാരേയും പ്രിയപ്പെട്ട ജഡ്ജസുമാരെയും വീണ്ടും കാണാമല്ലോ. ശരിക്കും ഈ ലോക്ക് ഡൗൺ കാലത്തെ വലിയ മിസ്സിംഗ് ആണ് സരിഗമപയുടെ ഫ്ലോർ. ചില വീഡിയോ, ഓഡിയോ എഡിറ്റിംഗ് ഒക്കെ പഠിച്ചു, ഒന്ന് രണ്ടു പാട്ടുകൾക്ക് കവർ ഇക്കാലവിൽ ചെയ്തു. ഒരിക്കലും നമ്മൾ പഠിക്കാത്ത കുറെ പ്രയോജനമുള്ള കാര്യങ്ങൾ ഈ കാലയളവിൽ പഠിച്ചു. പക്ഷെ ലോക്ക് ഡൗൺ എങ്ങനെ തുടരല്ലേ എന്നാണ് എന്‍റെ പ്രാർത്ഥന.

കുടുംബം ?

തൊടുപുഴയാണ് എന്‍റെ വീട് അച്ഛനും, അമ്മയും ചേച്ചിയും, ഭർത്താവുമടങ്ങുന്നതാണ് എന്‍റെ കുടുംബം. ഇതിൽ അളിയനാണ് കട്ട സപ്പോർട്ട്. അദ്ദേഹം ആണ് ആദ്യം മുതൽ ഈ പരിപാടിയിൽ പെങ്കെടുക്കാൻ കൂടെ ഉള്ളത്. കൊറോണ കാലം കഴിഞ്ഞാൽ കൂടുതൽ സജീവമായി പാട്ടുരംഗത്തേക്ക് കടക്കണമെന്നാണ് ആഗ്രഹം, നല്ല അവസരത്തിനായി കാത്തിരിക്കുന്നു. ഭീതിയുടെ ഈ കാലത്തെ എല്ലാവരും അവരവർ തന്നെ കരുതാൻ പഠിക്കണം. ഈ കാലവും നമ്മൾ കടന്നു പോകും.

സീ മലയാളം ചാനല്‍ ലോഗോ
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ്…

1 ദിവസം ago

മഞ്ഞുമ്മൽ ബോയ്സ് ഓടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഡിസ്നി+ഹോട്ട്സ്റ്റാർ

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി…

6 ദിവസങ്ങൾ ago

ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ്…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം.…

1 ആഴ്ച ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More